Thursday, October 20, 2011

നബി ചരിത്രം - 04. മാതാവിന്റെ വിയോഗം



കുട്ടിയെ ഏറ്റുവാങ്ങി അധികം താമസിയാതെ കുട്ടിയേയും കൊണ്ട്‌ ഭര്‍ത്താവിന്റെ ഖബര്‍ സന്തര്ഷിക്കുന്നതിനായി അടിമയായിരുന്ന ഉമ്മു ഐമന്‍ ഒന്നിച്ചു മദീനയിലേക്ക് പോയി. ഒരുമാസക്കാലം അവിടെ കഴിച്ചുകൂട്ടി
ശേഷം മക്കയിലേക്കുള്ള മടക്കയാത്രയില്‍ അബവാഅ എന്ന സ്ഥലത്തെത്തിയപ്പോള്‍ മാതാവായ ആമിന രോഗിയാവുകയും അവിടെവെച്ചു തന്നെ മരണപ്പെടുകയും ചെയ്തു. പിന്നീട് പിതാവും മാതാവും നഷ്ട്ടപ്പെട്ട കുട്ടിയുടെ സംരക്ഷണം പരിപൂര്‍ണ്ണമായും അബ്ദുള്‍ മുത്തലിബില്‍ വന്നുചേര്‍ന്നു. പക്ഷെ അധികകാലം അദ്ദേഹത്തിനു അവസരം ലഭിച്ചില്ല. പ്രവാചകന്‍ (സ്വ)ക്ക് എട്ട്‌ വയസ്സും ഏതാനും മാസങ്ങളും പ്രായമായ സമയത്ത് വാത്സല്യ നിധിയായിരുന്ന പിതാമഹനും കുഞ്ഞിനെ വിട്ട്പിരിഞ്ഞു. പിതാമാഹനായിരുന്ന അബ്ദുള്‍ മുത്തലിബ് തന്‍റെ മരണത്തിനു മുമ്പ് തന്നെ വസിയ്യത്ത്‌ ചെയ്തതനുസരിച്ച് പിന്നീട് പ്രവാചകന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തത് പ്രിത്രിവ്യനായിരുന്ന അബൂത്വാലിബ് ആയിരുന്നു.
05. പിത്രിവ്യന്റെ ലാളനയില്‍
ധനികനല്ലെങ്കിലും തന്‍റെ സഹോദര പുത്രനെ പ്രയാസങ്ങളറിയാതെ എല്ലാനിലക്കുമുള്ള സഹായങ്ങളും പരിഗണനകളും നല്‍കി അബൂത്വാലിബ് സംരക്ഷിച്ചു പോന്നു. എന്നാല്‍ പ്രവാചകന്‍ (സ്വ)യാകട്ടെ തനിക്കാവുന്ന കാര്യങ്ങളിലെല്ലാം പിത്രവ്യനെ സംരക്ഷിച്ചുപോന്നു. ബനൂ സഅദ് ഗോത്രത്തിലെ ഹലീമ ബീവിയോടോത്തുള്ള കാലത്ത് തന്നെ ആടുകളെ മേയ്ക്കാന്‍ പരിചയിച്ച പ്രവാചകന്‍ അബൂത്വാലിബിന്‍റെ ആടുകളെ മേയ്ക്കല്‍ പതിവാക്കി സ്വയം അദ്ധ്വാനത്തിലൂടെയുള്ള ജീവിതത്തിന്റെ മഹത്വം അന്നുതന്നെ മനസ്സിലാക്കിയിരുന്നു എന്നുവേണം കരുതാ൯. പ്രവാചകന്മാരെല്ലാം സ്വന്തം അദ്ധ്വാനത്തിലൂടെജീവിതം നയിച്ചവരായിരുന്നു വെന്നും സ്വന്തം അദ്ധ്വാനത്തിലൂടെ കഴിക്കുന്ന ഭക്ഷണത്തെക്കാള്‍ ഉത്തമമായ ഭക്ഷണം ഒരാളും കഴിച്ചിട്ടില്ലെന്നും പ്രവാചകന്‍ വ്യക്തമാക്കിയത് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.
ആടുകളെ മേചിരുന്നവരെയല്ലാതെ അല്ലാഹു നബിയായി നിയോഗിച്ചിട്ടില്ലഎന്നും ഞാന്‍ മക്കക്കാര്‍ക്ക് ഏതാനും നാണയത്തുട്ടുകള്‍ക്ക് ആടുകളെ മേചിരുന്ന വ്യക്തിയായിരുന്നു” (ബുഖാരി)എന്ന് നബി(സ്വ)പിന്നീട് വ്യക്തമാക്കിയതും ഹദീസുകളില്‍ കാണാവുന്നതാണ്.
06. ക്രിസ്തീയ പാതിരിയുടെ കൂടിക്കാഴ്ച
ആടുകളെ മേക്കുന്നതില്‍ മാത്രം തന്‍റെ സഹോദരപുത്രന്‍ പ്രാവീണ്യം നേടിയാല്‍ പോര എന്ന് മനസ്സിലാക്കിയ അബൂതാലിബ് കച്ചവടാവശ്യാര്‍ത്ഥമുള്ള തന്‍റെ ശാം യാത്രയില്‍ പ്രവാചകനെയും കൊണ്ടുപോകാന്‍ തീരുമാനിക്കുകയും രണ്ടുപേരും കൂടി യാത്രാ സംഘത്തോടൊപ്പം പുറപ്പെടുകയും ചെയ്തു.
വഴി മദ്ധ്യേ ബസ്വറ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ വിശ്രമിക്കാനായി അവര്‍ അവിടെ താവളമടിച്ചു.അന്നേരം അവിടെയുണ്ടായിരുന്ന ബുഹൈറഎന്ന് അറിയപ്പെട്ടിരുന്ന ജെര്‍ജീസ് എന്ന് പേരുള്ള ക്രിസ്തീയ പാതിരി യാത്രാസംഘത്തിലുണ്ടായിരുന്ന പ്രവാചകനെ തിരിച്ചറിയുകയും അവരെ മാന്യമായി സല്‍ക്കരിക്കുകയും ചെയ്തു.പതിവിനു വിരുദ്ധമായി കച്ചവട സംഘക്കാര്‍ക്ക് അനുഭവപ്പെട്ട സല്‍ക്കാരത്തില്‍ അവര്‍ അത്ഭുതപ്പെടുകയും കാരണം തിരക്കുകയും ചെയ്തപ്പോള്‍ പുരോഹിതന്‍ പ്രവാചകന്‍ (സ്വ)യുടെ കൈപിടിച്ച് ഇപ്രകാരം പറഞ്ഞ്:തീര്‍ച്ചയായും ഈ കുട്ടി ലോകത്തിനു നേതാവായിത്തീരും ഇദ്ദേഹം ലോകാനുഗ്രഹിയായി നിയോഗിക്കപ്പെടാന്‍ പോകുന്ന പ്രവാചകനുള്ള എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ വ്യക്തിയായി ഞാന്‍ കാണുന്നു. നങ്ങളുടെ വേദ ഗ്രന്ഥത്തില്‍ സൂചിപ്പിക്കപ്പെട്ട പ്രവാചക മുദ്രപോലും ഞാന്‍ ഇദ്ധെഹത്തില്‍ കാണുന്നുണ്ട്.അതുകൊണ്ട് യഹൂദ ഭൂരിപക്ഷ പ്രദേശമായ ശാമിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോകാതിരിക്കുകഇത്രയും കേട്ടപ്പോള്‍ ശാമിലേക്ക് പ്രവാചകനെ കൊണ്ടുപോകാതിരിക്കലാണ് ഉത്തമമെന്നു മനസ്സിലാക്കിയ അബൂത്വാലിബ് അദ്ദേഹത്തെ മക്കയിലേക്ക് മടക്കി അയച്ചു.അന്ന് പ്രവാചകന് പന്ത്രണ്ടു വയസ്സായിരുന്നു പ്രായം.
See The Black Dots In The Middle for 10Sec And Look the Nearest Plain Wall

നബി ചരിത്രം - 02. ജനനം




ക്രിസ്താബ്ദം 571 ഏപ്രില്‍ ഇരുപതോ ഇരുപത്തിരണ്ടിനു*, റബീഉല്‍ അവ്വലില്‍ ഒരു തിങ്കളാഴ്ചയായിരുന്നു ലോകാനുഗ്രഹിയായ ആ പുണ്യ പുരുഷന്റെ ജനനം. അത് റബീഉല്‍ അവ്വലിലെ ഏത്‌ തിയ്യതിയിലായിരുന്നു എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരല്ല. റബീഉല്‍ അവ്വല്‍ 12 നാണെന്ന് പ്രചരിക്കപ്പെട്ടിട്ടുണ്ടെങ്കിലും രണ്ട്, എട്ട്‌, പത്ത്‌, പതിനേഴ്, ഇരുപത്തി രണ്ട് എന്നിങ്ങനെ വ്യത്യസ്ഥ തിയ്യതികളിലാണെന്ന അഭിപ്രായമുള്ളവരുണ്ട് എന്ന് ഇബ്നു കദീര്‍(റ) തന്‍റെ പ്രസിദ്ധ ചരിത്ര ഗ്രന്ഥമായഅല്‍ ബിദായ വന്നിഹായ2 / 260ല്‍ രേഖപ്പെടുത്തിയിട്ടുണ്ട് കൂടാതെ ഒമ്പതിനാണെന്ന അഭിപ്രായം വേറെയും ഉണ്ട്. ഒരു പക്ഷെ അല്ലാഹുവിന്‍റെ മുന്‍കൂട്ടിയുള്ള ഒരു തീരുമാനമാകാം ജന്മദിനത്തിന്റെ പേരില്‍ ഒരു ദുരാചാരം ഉടലെടുക്കാതിരിക്കാനായിരിക്കും എന്ന് മതബോധമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവുകയില്ല (കൂടുതല്‍ അല്ലാഹുവിനറിയാം)
നബി(സ്വ)യുടെ ജനനം നടന്നത്, യമനിലെ ചക്രവര്‍ത്തിയായിരുന്ന അബ്രഹത്ത്‌ ഒരു കൂട്ടം ആനകള്‍ അടങ്ങിയ സൈന്യവുമായി കഅബാലയം പൊളിക്കാന്‍ ശ്രമിച്ചു പരാചയപ്പെട്ട സംഭവം നടന്ന അതെ വര്‍ഷമായിരുന്നു പ്രസ്തുത സംഭവം അനുസ്മരിച്ചുകൊണ്ട് ചരിത്രകാരന്മാര്‍ ആ വര്‍ഷത്തിന്‌ ആനക്കലഹ വര്‍ഷം (ആമുല്‍ ഫീല്‍) എന്നാണു പറഞ്ഞു വന്നിരുന്നത് (ഇവിടെ സൂചിപ്പിക്കപ്പെട്ട കഅബ പൊളിക്കാന്‍ ശ്രമം നടത്തിയവരെ അല്ലാഹു പരിചയപ്പെടുത്തിയ സംഭവം വിശുദ്ധ ഖുര്‍ആനില്‍ 105 ആം അദ്ധ്യായമായ സൂറത്തുല്‍ ഫീലില്‍ വിവരിക്കുന്നുണ്ട്).
_____________________________________________________________________________________________________
* നതാഇജുല്‍ അഫ്ഹാം പുറം 28-35. ഗോള ശാസ്ത്രജ്ഞനായ മഹ്മൂദ് പാഷയുടെ കൃതി. ഏപ്രില്‍ 20 എന്നത് പഴയ കലണ്ടറനുസരിച്ചും 22 എന്നത് പുതിയ കലണ്ടറനുസരിച്ചുമാണ്. വിശദീകരണത്തിന് രഹ്മത്തുന്‍ ലില്‍ ആലമീന്‍ നോക്കുക.
03. ശൈശവം
ജനനത്തിന് മുമ്പ് തന്നെ പിതാവ് മരണപ്പെട്ട് അനാഥനായി പിറന്ന കുഞ്ഞിന്റെ സംരക്ഷണം പിതാമഹനായ അബ്ദുള്‍ മുത്തലിബ് ആയിരുന്നു ഏറ്റെടുത്തത്. പുത്രന്‍ അബ്ദുള്ളയുടെ വേര്‍പാടില്‍ ദു:ഖിതനായിരുന്ന അബ്ദുള്‍ മുത്തലിബ് കുഞ്ഞിനെ അതിരറ്റ ലാളനയില്‍ വളര്‍ത്തുകയും മുഹമ്മദ്‌ എന്ന് പേരിടുകയും ചെയ്തു. നബി(സ്വ)യെ സംരക്ഷിക്കുവാനും താരാട്ട് പാടി മുലയൂട്ടുവാനും മാതാവായ ആമിനയ്ക്ക് പുറമേ മറ്റു പലര്‍ക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്. അവരില്‍ പെട്ടവരാണ് പിതാവില്‍ നിന്നും അനന്തരമായി ലഭിച്ച ഉമ്മു ഐമന്‍ (അവരുടെ യഥാര്‍ത്ഥ പേര്‍ ബറക എന്നാണ്) എന്ന അടിമ സ്ത്രീയും, തന്‍റെ പിത്രവ്യനായ അബൂലഹബിന്റെ അടിമയായിരുന്ന ഥുവൈബ:യും. ഇക്കാര്യംബുഖാരിയും, ഇബ്നുകഥീര്‍ അല്ബിദായ:വന്നിഹായയിലും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷത്തിലെ പരിശുദ്ധതയില്‍ വളരുവാനും അതോടൊപ്പം കലര്‍പ്പില്ലാത്ത ശുദ്ധമായ അറബി ഭാഷ സ്വായത്തമാക്കുവാനും വേണ്ടി കുഞ്ഞുങ്ങളെ ഗ്രാമീണ സ്ത്രീകളെ എല്പ്പിക്കല്‍ അക്കാലഘട്ടത്തില്‍ പതിവായിരുന്നു. പ്രസ്തുത നാട്ടു നടപ്പ് അനുസരിച്ച് ബനുസഅദ് ഗോത്രത്തിലെ സ്ത്രീകള്‍ കുട്ടികളെ ഏറ്റെടുക്കാനായി മക്കയിലെത്തുകയും സമ്പന്നരുടെ വീട്ടില്‍ നിന്നും കുട്ടികളെ ഏറ്റെടുത്ത് തിരിച്ചു പോവുകയും ചെയ്തു.പലരും അബ്ദുള്‍ മുത്തലിബിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും അവിടുത്തെ ദാരിദ്രാവസ്ഥ മനസ്സിലാക്കി അനാഥനായ കുട്ടിയെ ഏറ്റെടുക്കാതെ മടങ്ങി പ്പോവുകയാണ് ഉണ്ടായത്. എന്നാല്‍ കുട്ടികളെ ഏറ്റെടുക്കാനായി വീട്ടില്‍ നിന്നും ഇറങ്ങി തിരിച്ച ഹലീമ എന്ന സ്ത്രീ മറ്റു കുട്ടികളെയൊന്നും ലഭിക്കാത്തത് കാരണം ദരിദ്രനും യത്തീമുമായ മുഹമ്മദിനെ തന്നെ ഏറ്റെടുത്തു. ഇതാകട്ടെ അവരില്‍ ഏറ്റവും കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കുവാനും മറ്റു കൂട്ടുകാരികളെയെല്ലാം അസൂയപ്പെടുത്തുന്ന വിധത്തിലുള്ള ഒരവസ്ഥയിലേക്കു അവരെ എത്തിക്കുകയും ചെയ്തു. പതിവനുസരിച് മുലകുടി പ്രായം കഴിഞ്ഞ കുട്ടിയെ മാതാവിനെ തിരിചെല്‍പ്പിക്കുവാനായി കൊണ്ടുചെന്നെങ്കിലും തങ്ങളുടെ അതീവ താല്പര്യം അനുസരിച്ച് മാതാവിന്റെ സമ്മതപ്രകാരം കുറച്ചു കാലം കൂടി തങ്ങള്‍ക്കു നഷ്ട്ടപ്പെടുമെന്നു കരുതിയ ആകാലം അവര്‍ക്ക് തിരിച്ചു കിട്ടിയ സന്തോഷത്തോടെ അവര്‍ കുഞ്ഞിനേയും കൊണ്ട്‌ വീട്ടിലേക്കു മടങ്ങി.
ഈ കാലഘട്ടത്തില്‍ മുലകുടിയിലുള്ള തന്‍റെ സഹോദരങ്ങളുമോത്ത് ആടുകളെ മേയ്ക്കാന്പോവുക പ്രവാചകന്റെ പതിവായിരുന്നു. അങ്ങിനെ ഒരിക്കല്‍ ആടുകളെ മേയ്ക്കുന്നതിനിടയില്‍, വെളുത്ത വസ്ത്രം ധരിച്ച്‌ മനുഷ്യ രൂപത്തില്‍ ജിബ്രീല്‍ എന്ന മാലാഖ നബിയുടെ അടുക്കല്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തെ പിടിച്ച് മലര്ത്തികിടത്തി ശേഷം അവിടുത്തെ നെഞ്ച് പിളര്‍ത്തി ഹൃദയം പുറത്തെടുത്തു അതില്‍ നിന്നും പൈശാചികം എന്ന് പറഞ്ഞ് ഒരു രക്തപിണ്ടം എടുത്ത് കളഞ്ഞ ശേഷം ഹൃദയം ഒരു സ്വര്‍ണ്ണത്തളികയില്‍ വെച്ചു സംസം വെള്ളംകൊണ്ട് കഴുകിയ ശേഷം തലസ്ഥാനത്ത് വെച്ച് പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റുകയും ചെയ്തു. (മുസ്ലിം1 /92) ഈസംഭവം കൂട്ടുകാരായി തന്നോടൊപ്പം ഉണ്ടായിരുന്ന കുട്ടികളെയും ഹലീമയെയും ഭയപ്പെടുത്തി. താമസിയാതെ കുട്ടിയെ മാതാവിനെതന്നെ തിരിചെല്‍പ്പിക്കുകയും ചെയ്തു; അന്ന് അദ്ദേഹത്തിനു ആറ് വയസ്സായിരുന്നു പ്രായം.

നബി ചരിത്രം - 01. കുടുംബവും പിതാമാഹന്മാരും




01. കുടുംബവും പിതാമാഹന്മാരും
സൗദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയില്‍പെട്ട മക്കയിലെ പ്രമുഖ ഗോത്രമായിരുന്ന ഖുറൈശി ഗോത്രത്തിലെ ഉന്നതമായ ഹാഷിം കുടുംബമാണ് പ്രവാചകന്‍(സ്വ)യുടെ കുടുംബ പാരമ്പര്യം. അദ്ദേഹത്തിന്റെ പ്രപിതാക്കള്‍ താഴെ പറയും പ്രകാരമാണെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. അബ്ദുള്ള, അബ്ദുള്‍ മുത്തലിബ്, ഹാശിം, അബ്ദുമനാഫ്, ഖുസ്വയ്യ്‌, കിലാബ്, മുര്‍റത്ത്, കഅബ്, ലുഅയ്യ്, ഗാലിബ്, ഇല്‍യാസ്, മുല്വര്‍, ഫിഹ്ര്‍, മാലിക്, നുള്വര്‍, കിനാന, ഖുസൈമ, മുദ് രിക, നിസാര്‍, മുഅദ്ദു, അദ്നാന്‍ ഇത്രയും പറയപ്പെട്ട പരമ്പര ഇമാം ബുഖാരി തന്‍റെ സ്വഹീഹില്‍ രേഖപ്പെടുത്തിയതാണ്. (ഫത്‌ഹുല്‍ ബാരി 7/169) അദ്നാന്‍ ഇബ്രാഹിം(അ)യുടെ മകന്‍ ഇസ്മാഈല്‍(അ)യുടെ സന്തതികളില്‍ പെട്ട
വ്യക്തിയുമാണ്. ഇത്രയും ചരിത്രകാരന്മാരാല്‍ ഏകാഭിപ്രായമുള്ളതാണ്. എന്നാല്‍ ആദം(അ)വരെ ചെന്നെത്തുന്ന പരമ്പരകളും ഇബ്നു ഇസ്ഹാഖിനെ പോലുള്ള ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.മാതാവ് ഖുരൈശിയില്‍പെട്ട ആമിനയും അവരുടെ പരമ്പരയും താഴെ പറയും പ്രകാരം പിതാവിന്റെ പരമ്പരയില്‍ തന്നെ ചെന്നെത്തുന്നതാണ് ആമിന അവരുടെ പിത്ര് പരമ്പര വഹബ്, അബ്ദുമനാഫ്, സുഹറ, കിലാബ്, മുര്‍റത്ത് കഅബ്, ലുഅയ്യ് ……പിതാവ് നബി(സ്വ)യുടെ ജനനത്തിനു രണ്ട് മാസം മുമ്പ് തന്നെ മരണപ്പെട്ടിരുന്നു എന്നതാണ് ചരിത്ര രേഖകളിലെ പ്രബലമായ അഭിപ്രായം.
പിത്രവ്യന്മാര്‍: ഹാരിദ്‌, സുബൈര്‍, ഹംസ, അബ്ബാസ്, അബൂലഹബ്, അബൂത്വാലിബ് എന്നിവരാണ്. ഇവരില്‍ ഹംസ, അബ്ബാസ് എന്നിവര്‍ മാത്രമാണ് ഇസ്‌ലാം ഉള്‍കൊണ്ടവര്‍.
അമ്മായിമാര്‍ (പിത്ര് സഹോദരിമാര്‍): സ്വഫിയ്യ: ഇവര്‍ മുസ്ലിമാവുകയും ഹിജ്റ: പോവുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്.